അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച.....മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്
യാതൊരുവിധ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദർശനിഷ്ഠയുമില്ലാത്ത കോൺഗ്രസ് രാഷട്രീയത്തിൻ്റെ ദുരന്തം മാത്രമായി ഇതു തള്ളിക്കളയാനാവില്ല. കോർപ്പറേറ്റ് പണവും വർഗീയതയും ചേർന്ന മോണിറ്ററിസ്റ്റ് നയങ്ങളും രാഷ്ട്രീയവും ജനാധിപത്യത്തിനും പാർലിമെൻ്ററി സംവിധാനങ്ങൾക്കും നേരെ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയാണിത്.
ബ്രിട്ടീഷ് സേവകരായ സംഘപരിവാര്‍ എല്ലാ കാലത്തും സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ജനതക്കും ദേശാഭിമാനികൾക്കുമെതിരെ അക്രമികളും ബലാത്സംഗക്കാരുമെന്നൊക്കെ ആക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. കുഞ്ഞാലി മരക്കാർ മുതൽ ടിപ്പു വരെയുള്ളവരെ അവർ അപമാനിച്ചിട്ടുണ്ട്. അക്രമികളായി ചിത്രീകരിച്ചിട്ടുണ്ട്. മലപ്പുറത്തോടുള്ള സംഘികളുടെ വിരോധം ചരിത്രപരമാണ്
പെരുംകൊള്ളയിലൂടെ പ്രഭുക്കന്മാരായ "റോബർബാരൻസ് " ആണ് അമേരിക്കൻ ഭരണകൂടത്തെ നയിക്കുന്നത്. അവരുടെ നേതാവാണ് ട്രംപ് എന്ന റിപ്പബ്ലിക്കൻ. കറുത്തവരെയും തൊഴിലാളികളെയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും എന്നും ഹിംസാത്മകമായി അടിച്ചമർത്തിയ ചരിത്രമാണ് ഇവരുടേത്. ആര്യ വംശാഭിമാനത്തിൻ്റെയും കമ്യൂണിസ്റ്റ് വിരോധത്തിൻ്റേതുമായ നാസി രാഷ്ട്രീയത്തെയും ഹിറ്റ്ലറെയും പരസ്യമായും രഹസ്യമായും സഹായിച്ചവരാണ് ഈ കൊള്ള പ്രഭുക്കന്മാർ
കടുത്ത വ്യക്തിവൽക്കരണത്തിൻ്റെയും സ്വകാര്യ സ്വത്തുടമസ്ഥയിലധിഷ്ഠിതവുമായ മുതലാളിത്ത വ്യവസ്ഥകൾക്ക് പ്രതിസന്ധികളെ നേരിടാനാവില്ലെന്നാണ് 1930 ലെ മഹാമാന്ദ്യത്തിൻ്റെ കാലത്തെന്നപോലെ കോവിഡു മഹാമാരിയും നൽകുന്ന വലിയ തിരിച്ചറിവ്
ഇസ്ലാമിനെ ഒരു രാഷ്ട്രീയ മാതൃകയായി കാണുന്നില്ലെങ്കിലും സ്വകാര്യ സ്വത്തിനെയും സാമ്പത്തിക വ്യവസ്ഥയെയും കുറിച്ചുള്ള ഇസ്ലാമിക സങ്കല്‍പ്പനങ്ങള്‍ കമ്യൂണിസ്റ്റു് വീക്ഷണങ്ങളുമായി എവിടെയൊക്കെയാണ് യോജിച്ചു പോകുന്നതെന്ന അർത്ഥവത്തായ നിരീക്ഷണങ്ങൾ മാർക്സ് നടത്തുന്നുണ്ട്. ഖുർആനിൻ്റെ പൗരോഹിത്യ വിരുദ്ധ സമീപനവും സാമൂഹ്യ സമത്വത്തെ സംബന്ധിച്ച വിഭാവനങ്ങളുമാണ് മാർക്സിൽ താല്പര്യമുണർത്തിയത്
ഇന്ത്യയിൽ 1990 കൾക്ക് ശേഷം കോൺഗ്രസ് ബി ജെ പി സർക്കാറുകൾ എഴുതിത്തള്ളിയ (ബാലൻസ് ഷീറ്റ് ക്ലിയറാക്കൽ) ഏതെങ്കിലും കോർപ്പറേറ്റുകളുടെ ലോൺ ഏതെങ്കിലും പൊതുമേഖലാ ബാങ്കുകൾ റിക്കവറി നടപടിയിലൂടെ തിരിച്ചുപിടിച്ചിട്ടുണ്ടോ? 2004-2014 വരെ 2.11 ലക്ഷംകോടി കിട്ടാക്കടം എഴുതി തള്ളി. 2015-16ൽ 2.25 ലക്ഷം കോടിയും 2018 -19ൽ 2 ലക്ഷം കോടിയും
ബ്രിട്ടീഷുകാരോടും ജന്മി നാടുവാഴിത്ത ശക്തികളോടും മാത്രമല്ല പകർച്ചവ്യാധികളോടും പൊരുതിക്കൊണ്ടാണ് കേളുഏട്ടൻ്റെ തലമുറ കർഷക ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത്. കോളറ, വസൂരി പോലുള്ള പകർച്ചവ്യാധികൾ പടർന്നപ്പോൾ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിച്ചും ശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങൾ എത്തിച്ചും മഹാമാരികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്
തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി നീക്കിവെച്ചതൊഴിച്ചാൽ ശ്രീമതി നിർമലാ സീതാരാമൻ്റെ കോവിഡു പാക്കേജ് എന്നത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെയും ഭൂമിയും ആകാശവുമുൾപ്പെടെ സമസ്ത പ്രകൃതി വിഭവങ്ങളെയും ആഗോള ഫൈനാൻസ് മൂലധനത്തിന് അടിയറ വെക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമാണ്
എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചുനിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്
തൂക്കിലേറുന്നതിന് തൊട്ടുമുമ്പ് തൊഴിലാളി നേതാവായ പാർസൺ വിളിച്ചു പറഞ്ഞത് ഞങ്ങളെ നിങ്ങൾക്ക് കൊല്ലാം, പക്ഷെ മുതലാളിമാരെ കേട്ടോളു ഞങ്ങളുടെ ശബ്ദം അമേരിക്കയും കടന്നു ഭൂഖണ്ഡങ്ങളിലേക്ക് പരക്കുകയാണ് എന്നാണ്...